ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് രാജേഷ് ഗുപ്ത ബിജെപിയിൽ ചേർന്നു. മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് രാജേഷ് ഗുപ്ത പാർട്ടി വിട്ടത്.
പാർട്ടി പ്രവർത്തകരെ കെജ്രിവാൾ ഉപയോഗിച്ച് വലിച്ചെറിയുന്നതായി രാജേഷ് ഗുപ്ത ആരോപിച്ചു. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രണ്ട് തവണ എംഎൽഎ ആയിരുന്ന രാജേഷ് ഗുപ്തയുടെ ബിജെപി പ്രവേശനമെന്നതാണ് ശ്രദ്ധേയം.
പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് വലിച്ചെറിയുന്ന കെജ്രിവാളിന്റെ രീതിയാണ് പാർട്ടിയുടെ തകർച്ചയ്ക്ക് പിന്നിലെ കാരണമെന്നും രാജേഷ് ഗുപ്ത കൂട്ടിച്ചേർത്തു. എഎപി വിട്ട രാജേഷിനെ ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.